അയ്യോ അറിഞ്ഞില്ലെ, വടക്കേലെ മൂപ്പിലാൻ വലിച്ചു വലിച്ചു മരിച്ചു!
കീറാമുട്ടിയിലെ ഒരേയൊരു മല്ലന്റെ അപ്പനാണീ വടക്കേലെ മൂപ്പിലാൻ!.
തൊണ്ണൂറ്റിയെട്ടെന്ന് ജാനുമാമി പോടീ 108 ഉം കഴിഞ്ഞെന്ന് അമ്മിണി ചേച്ചി.
ചവാനായി അവസാന ശ്വാസം വലിച്ചു വിടുമ്പോഴും കീറാമുട്ടിക്കാർ മൂപ്പിലാന്റെ പ്രായത്തെ ചൊല്ലി കടി പിടി കൂടീ.
മൂപ്പിലാനാണേ രജിസ്റ്റർ ചെയ്ത വകയിൽ 26 മക്കൾ അല്ലാതെ അൺ രജിസ്ട്രേഡായി , അപ്പുറവും ഇപ്പുറവുമൊക്കെയായി കണക്കില്ലാത്ത കുറെ സന്തതിപരമ്പരകൾ. ആണും പെണ്ണും, രണ്ടും കെട്ടതും ഒക്കെ യായി മൂപ്പിലാനു തന്നെ അറിയില്ല എത്രയാ പ്രൊഡക്ഷനെന്ന്!.
അങ്ങനെ മൂപ്പിലാൻ മരണത്തോട് വലിച്ച് മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂപ്പിലാന്റെ
വകേലൊരു ചാർച്ഛക്കാരി തമിഴ്നാട്ടീന്നു വന്നത് . പവിഴം ചേച്ചിക്ക് പല പേരാ നാട്ടിലൊരു പേര്, മറുനാട്ടിൽ വേറേ പേര് അങ്ങിനെ പേരുകളൂടെ ഒരു നിറകുടാമാണ് ചേച്ചി. ചേച്ചി വന്നതെ മൂപ്പിലാനെ കണ്ട് അലമുറയിട്ടു. എങ്ങനെ കിടന്ന ചേട്ടനായിരുന്നേ ദേണ്ടെ കണ്ടില്ലെ വലിച്ച് വലിച്ച്.. എല്ലാരും കൂടെ ഒന്നു വായോ നാട്ടാരെ എങ്ങിനേലും ഈ മൂപ്പിലാനെ ഒന്നു സ്വർഗ്ഗത്തേയ്ക്കയക്കോ!....!.
നിലവിലുള്ള ലൈസൻസ് ഉള്ള മക്കളൊക്കെ എത്തി രാമായണവും ഭാഗവതവും ഒക്കെ മാറി മാറി വായിച്ചു. പക്ഷെ അൺ രജിസ്റ്റേഡ് മക്കൾക്ക് നേരിട്ട് വരാനൊരു മടി. എല്ലാർക്കും കീറാമുട്ടിയിലെത്തി വടക്കേലെ മൂപ്പിലാനെ കാണണം എന്നുണ്ട്. പക്ഷെ നാട്ടാരു കണ്ടാലീ ജാരസന്തതികളെ തല്ലി കൊല്ലില്ലെ?.
അവസാനം ആളെ കൂട്ടാൻ പവിഴം ചേച്ചി ഒരു ഐഡിയ പറഞ്ഞു കൊടൂത്തു
. നിങ്ങളൊക്കെ വടക്കേലെ മൂപ്പിലാന്റേ മക്കളാന്നെ?. എന്നാലൊരു കാര്യം ചെയ്യ്,
നിന്റെ പേരെ രുഗ്ഗ്മിണീ, നിന്റെ പേര് ശാന്ത, നിന്റെ പേര് പാക്കരൻ., എല്ലാരും ഓരൊ
പേരിട്ടൊ എന്നിട്ട് മൂപ്പിലാന്റെ കാൽക്കലിരുന്ന് കരഞ്ഞോളീൻ, എത്ര മക്കളൂണ്ടോ അവർക്കൊക്കെ കിട്ടും വീതം വച്ച്.. എന്നാലാഞ്ഞ് കരഞ്ഞോളീൻ.... കരച്ചിലായി, കൂട്ടക്കരച്ചിലായി, ആകെ അലമ്പായീന്നു പറഞ്ഞാൽ മതിയല്ലോ,
കീറാമുട്ടിക്കാർക്കാണേ ഇതൊരു പുതുമയും!. തമിഴ്നാട്ടിൽ മാത്രമേ മരണത്തിന് ഇങ്ങനെ
ഡാൻസും പാട്ടും കരച്ചിലും (വാടകയ്ക്കെടുത്തുള്ള കരച്ചിലുകാരുടെ അഭ്യാസം!). ദാണ്ടെ
പവിഴം ചേച്ചി വന്നതു കൊണ്ടിപ്പം കീറാമുട്ടിക്കാർക്കും കാണാൻ പറ്റീ ഈ തറ കരച്ചിൽ
പരിപാടി.
വടക്കേലെ മൂപ്പിലാൻ ദൈവത്തോട് മുട്ടിപ്പായി പ്രാ ർത്ഥിച്ചു, ദൈവമേ ഈ പ്രകടനക്കാരുടെ ഇടയീന്ന് എന്നെ അങ്ങെടുക്കണേ വേഗം, ആയ കാലത്ത് മര്യാദയ്ക്ക് നടന്നിരുന്നേൽ ഇതുപോലെ ശവങ്ങൾ ചുറ്റിനുമിരുന്ന് കീറുമായിരുന്നോ കിളവാന്ന് കീറാമുട്ടീക്കാരു ചോദിച്ചു കാണണം..
നേരം ഇരുട്ടി തുടങ്ങി .. പതം പറഞ്ഞവരും, കാറി വിളിച്ചവരും ഒക്കെ തളർന്നു മയങ്ങി, വടക്കേലെ മൂപ്പിലാൻ തന്റെ വലി അവസാനിപ്പിച്ചു അവസാന ഒറ്റ വലിയോടേ!. രാവിലെ കീറാമുട്ടിക്കാരാ വാർത്ത കേട്ടാണൂണർന്നത്...
“വടക്കേലെ മൂപ്പിലാൻ പോയി......”
Subscribe to:
Post Comments (Atom)
10 comments:
അന്ത്യശ്വാസം വലിക്കുമ്പോഴും മൂപ്പിലാൻ പറഞ്ഞിട്ടുണ്ടാവണം ഇത്രേം മക്കളൂ വേണ്ടേന്ന്?
മൂപ്പിലാന് ഈ ഒടുക്കത്ത വലി വലിച്ചാ നമ്മളൊക്കെ എന്തൂട്ട് എടുത്തു വലിക്കും..:)
അവസാന വലിയുടെ പ്രസക്തി
കീറാമുട്ടി പഞ്ചായത്തിലെ വിശേഷങ്ങള്‍ കുറെ നാളായി ഒന്നും അറിയുന്നില്ലല്ലോ എന്നു കരുതി ഇരിക്കുകയായിരുന്നു
മൂപ്പിലാന്റെ വലി നന്നായി കേട്ടോ
നാം രണ്ട് നമുക്ക് രണ്ട്
ദാറ്റ്സ് ആള്
:-)
ഉപാസന
പാവം മൂപ്പിലാന്!
അങ്ങേലേ മൂപ്പീന്ന് ചത്തോടീ
നമ്മക്കും പോയൊന്ന് കാണേണ്ടേ..?
-ഈ കവിത ഓര്‍മ്മ വന്നു
:)
വീണ, ഈ പഴേ മൂപ്പിലാന്റെ കഥകൊള്ളാം..
അപ്പോള്‍ അയാല്‍ പോയി അല്ലേ...എന്തായാലും ആ ഭാഷ ഇഷ്ടമായി...
മൂപ്പിലാന്റെ മക്കളെല്ലാം ചേർന്ന് കീറാമുട്ടിയിൽ ആഘോഷമാണത്രെ, മൂപ്പിലാൻ പോയ സന്തോഷത്തിൽ, വെടീക്കെട്ടും, പാട്ടും കൂത്തും...... യ്യോ ഇങ്ങിനെയൊരു ഫാമിലിയെ കീറാമുട്ടിക്കാരാദ്യായിട്ടാ കാണുന്നത് !!!.. ജനിച്ചാലും തന്തോയം ചത്താലും തന്തോയം!!
മൂപ്പിലാന്റെ വിവരം അറിഞ്ഞെത്തിയ എല്ലാർക്കും എന്റെ നന്ദി.
Post a Comment